ടി.വി.എം. അലി.
കൂടല്ലൂര്‍ ഗ്രാമം. നിളയില്‍ തൂതപ്പുഴ കൂടുന്നിടം. ഇത് എം. ടിയുടെ ഗ്രാമമാണ്. മലയാള സാഹിത്യത്തില്‍ കൂടല്ലൂരിനെ അനശ്വരമാക്കിയ കഥാകാരന്റെ പൂര്‍വ്വകഥ തേടിയാണ് കൂടല്ലൂരെത്തിയത്.
കൂടല്ലൂരിനെ ലോകമറിയുന്നത് എം. ടി. യിലൂടെയാണ്. എം.ടി.യെ വിശ്വസാഹിത്യകാരനാക്കിയത് കൂടല്ലൂരുമാണ്! മലയാള സാഹിത്യത്തിലും സിനിമയിലും നിത്യവിസ്മയമായി നിറഞ്ഞുനില്ക്കുന്ന എം.ടി., കഥാപ്രപഞ്ചത്തിലെ ശൂന്യതകള്‍ പൂരിപ്പിച്ച സാഹിത്യകാരനാണ്.
പുഴകള്‍ പരിണയിച്ച് ഒന്നിക്കുന്ന കൂടല്ലൂരില്‍, എത്ര പെറുക്കിയാലും തീരാത്ത ത്രയും കഥകള്‍ മറഞ്ഞുകിടക്കുന്നുണ്ട്. വേലായുധഌം ഗോവിന്ദന്‍കുട്ടിയും, കോന്തുണ്ണി അമ്മാമ്മയും, മീനാക്ഷിയേടത്തിയും എല്ലാം കൂടല്ലൂരിന്റെതാണെന്ന് എം.ടി. തന്നെ പറഞ്ഞിട്ടുണ്ടല്ലോ. എം.ടി.ക്ക് തന്റെ കഥകളേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു കഥകളുടെ കഥകള്‍! ഒരമൂ ല്യനിധിപോലെ അദ്ദേഹം അവയെല്ലാം മനസ്സില്‍ സൂക്ഷിക്കുന്നു.
കൂടല്ലൂരെന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് വേരുകള്‍ പറിച്ചു മാറ്റാനാവാത്ത വിധം അഭേദ്യമാണ് എം.ടിക്ക് തന്റെ ഗ്രാമത്തോടുള്ള ബന്ധം. വ്യത്യസ്തമായ ഭൂതലങ്ങള്‍ തേടി പലപ്പോഴും അദ്ദേഹം അലയാറുണ്ടെങ്കിലും വീണ്ടും വന്നെത്തുന്നത് കൂടല്ലൂരില്തന്നെയാണ്. അറിയാത്ത അഗ്ഗുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത് തന്റെ പ്രിയപ്പെട്ടെ നിളാനദിയെയാണ്!
കൂട്ടക്കടവ്
എടവം കഴിഞ്ഞാലും ചടുലമാവാത്ത പുഴ! ഇടതടവില്ലാതെ മണല്‍നിറച്ച് പുഴ നീന്തിക്കയയറുന്ന ലോറികളുടെ നീണ്ടനിര കാണാം. കടവില്‍, തോണിയും തോണിക്കാരഌമില്ല. ഓളവും തീരവും തമ്മില്ല് സമരസപ്പെടുന്നില്ല. ചൂളമിട്ട് കടന്നുപോകുന്ന പടിഞ്ഞാറന്‍കാറ്റില്‍ മമ്മത്ക്കയുടെ കെസ്സുപാട്ടിഌവേണ്ടി കാതോര്‍ത്തു. കടവുപുരയും മമ്മത്ക്കയും ഇല്ലാത്ത കൂട്ടക്കടവ്!
അണച്ചുകെട്ടിയ തോണി ഓളങ്ങളില്‍ കുണുങ്ങിനില്ക്കുന്നതും സങ്കല്‍പ്പിച്ച് ഏറെനേരം നിന്നു. വേദനയുടെ മμഹാസം പോലെ.
നേര്‍ത്ത പകല്‍ വെളിച്ചം. മാനവികതയുടെ മഹാനദികള്‍ മനസ്സില്‍ സൂക്ഷിച്ച ബാപ്പുട്ടിയെ ഇവിടെ കണ്ടെത്താനാവുമോ? പാതിരാവും പകല്‍വെളിച്ചവും ഇണചേരുന്ന മണല്‍മെത്തയില്‍ കൂര്‍ത്ത ഇലകളുള്ള പുല്ലുകളാണ് തഴയ്ക്കുന്നത്.
അശ്വതി
ആദ്യനക്ഷത്രത്തിന്റെ ഐശ്വര്യം തങ്ങി നില്ക്കുന്ന വീട്. അശ്വതിയിലിരുന്നാല്‍ പുഴ കാണാം. പുഴയില്‍ ഓളങ്ങളിളകുന്നതും കാണാം. 20 വര്‍ഷം മുമ്പ് ബാലേട്ടന്റെ പറമ്പില്‍ നിന്ന് മുപ്പതുസെന്റ് നിലം വാങ്ങിയാണ് അശ്വതി പണിതത്. തൊട്ടടുത്തു തന്നെ എം.ടി.ബി. നായര്‍ എന്ന ബാലേട്ടന്റെ മക്കള്‍ താമസിക്കുന്നു.
തിരക്ക്പിടിച്ച നഗരജീവിതത്തില്‍ നിന്ന് മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ ഊരിയെടുത്ത്, എം.ടി. അശ്വതിയില്‍ കൂടണയാനെത്തും. ഇവിടെ വരാതായാല്‍ എം.ടി.ക്ക് വീര്പ്പുമുട്ടലഌഭവപ്പെടും. നിളയില്‍ നീരാടിത്തിമിര്ത്ത കുട്ടിക്കാലം ഒരു വേണുഗാനം പോലെ എം.ടി.യുടെ മനസ്സിലുണ്ട്.
ഈ പുഴയും, ഈ കടവും, ഈ ഗ്രാമവും എല്ലാം എം.ടി.യുടെ കഥകളുടെ ഭൂമികയാണ്. ഓരോ എഴുത്തുകാരഌം സ്വന്തമായി ഇത്തിരി കൃഷിഭുമിയുണ്ട്. എഴുതുവാനുള്ള മെറ്റീരിയല്‍സ് അവിടെനിന്നാണ് ലഭിക്കുന്നത്. അതിനോടയാള്‍ വല്ലാത്തൊരു വൈകാരികന്ധം പ്രകടിപ്പിക്കുന്നു എന്ന് എം.ടി. പ്രസ്താവിക്കു മ്പോള്‍, തന്റെ പൂര്വ്വബോധത്തില് കിട ക്കുന്ന കൃഷിഭൂമി കൂടല്ലൂരാണെന്ന് അടിവരയിട്ടുറപ്പിക്കുകയാണല്ലോ!
തൃത്താല – കുമ്പിടിറോഡ്
കൂട്ടക്കടവില്‍ നിന്നല്പം ദൂരം തെക്കോട്ട് നടന്നാല്‍ നിരത്തിനോട് ചേര്‍ന്ന് പാടം കാണാം. പാടം മുറിച്ചു കടന്നാല്‍ താന്നിക്കുന്നിന്റെ താഴ്വാരത്തെത്താം. ഇവിടെയാണ് എം.ടി.യുടെ തറവാട്.
കൂടല്ലൂരിന്റെ എല്ലുറപ്പ്ള്ള താന്നിക്കുന്നും, നട്ടെല്ലായ നാലുകെട്ടും. മാടത്ത് തെക്കേപ്പാട്ട് തറവാട്.
കൂടല്ലൂരിന്റെ ഇതിഹാസങ്ങള്‍ ലോകത്തിനു കാഴ്ചവെച്ച കാഥികന്റെ പണിപ്പുര!
പണ്ട് പടിപ്പുര ഉണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പോക്കത്തിലത് വീണുപോയി. പടവുകള്‍ കയറിച്ചെന്നപ്പോള്‍ താന്നിക്കുന്നിന്റെ ശിരസ്സില്‍ മുടിയഴിച്ചാടുന്ന കാറ്റിന്റെ ഊറ്റമറിഞ്ഞു.
പഴയ പാരമ്പര്യത്തിന്റെ ജീവസുറ്റ സ്മരണപോലെ തറവാട് ഉയര്ന്നുനില്ക്കുന്നു. നാലുകെട്ടും അസുരവിത്തും കുട്ട്യേടത്തിയും ഓപ്പോളുമെല്ലാം ഇരുട്ടിന്റെ ആത്മാവ് കീറി പുറത്തു ചാടുന്നതുപോലെ തോന്നി.
സര്‍പ്പക്കാവും, കേരകല്പ്പാദിഫലവൃക്ഷങ്ങളും നിറഞ്ഞ കാനനഭംഗിയില്‍ പ്രകൃതിയുടെ നിറച്ചാര്‍ത്ത് പോലെ തറവാട് .
പണ്ട് നാലുകെട്ടായിരുന്നു. അല്‍പ്പ സ്വല്പ്പം രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പഴമയുടെ ഗന്ധം തങ്ങിനില്ക്കുന്നുണ്ട്.
ഫ്ളാഷ്ബാക്ക്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം. വലിയൊരു തറവാട്ടിലെ ക്ഷീണിതതാവഴിക്കാരായിരുന്നു തെക്കേപ്പാട്ടുകാര്‍. ഇവിടെ നാരായണി അമ്മയും നാലുമക്കളും. (രണ്ടാണും രണ്ടു പെണ്ണും.)നാരായണി അമ്മയുടെ മൂത്തമകളാണ് അമ്മാളുക്കുട്ടി. അവള്‍ക്ക് വിവാഹപ്രായവുമായി. മനസ്സില്‍ സ്വപ്നങ്ങള്‍ പൂത്തു നില്ക്കുന്ന കാലമാണ്. താന്നിക്കുന്നിലും, താഴ്വാരത്തും പുഴയിലും പാടവരമ്പിലും ഒരു പൂത്തുമ്പിയെപ്പോലെ അമ്മാളു പാറി നടന്നു.
ഒരു ദിവസം അമ്മാളു അപരിചിതനായ ഒരു യുവാവിനെ കാണാനിടയായി. ആഗതനെ കുറിച്ചറിയാന്‍ ആകാംക്ഷ വളര്‍ന്നു. ആഗതന്. പുന്നയൂര്കുളത്തുകാരനാണ്. പേര് നാരായണന് നായര്‍. പുന്നയൂര്‍കുളത്തുകാരനായ തെണ്ടിയത്ത് വീട്ടില്‍ നാരാണന്‍നായര്‍, മാടത്തുതെക്കേപ്പാട്ട് വീട്ടിലെ അമ്മാളുവുമായി ലോഹ്യത്തിലാവാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
അയാള്‍ മെട്രിക്കുലേഷന്‍ പസ്സായി വെറുതെ നടക്കുകയാണ്. അയാള്‍ക്ക് കൂടല്ലൂരില്‍ ഒരു സതീര്ത്ഥ്യഌണ്ട്. പാറക്കുളങ്ങര ഗോവിന്ദമേനോന് ആണ് സതീര്ത്ഥ്യന്. (പിന്നീട് ഗോവിന്ദമേനോന് സുപ്രീംകോടതി ജഡ്ജിയായി വിരമിച്ചു.)
ഉപരിപഠനത്തിന് മദ്രാസില്‍ പോകണമെന്നായിരുന്നു നാരായണന് നായര്‍ ആഗ്രഹിച്ചിരുന്നത്. അക്കാര്യത്തെകുറിച്ച് ആലോചിക്കാനാണ് അയാള്‍ കൂടല്ലൂരു വന്നത്. എന്നാല്‍ ഒരു നിയോഗം പോലെ അയാള്‍ കൂടല്ലൂരില്‍ തങ്ങി. പള്ളിമഞ്ഞാലി ല്കുഞ്ഞുമുഹമ്മദ് സാഹിബിന്റെ മക്കളെയും മറ്റും പഠിപ്പിക്കാന്‍ നിയുക്തനാവുകയും ചെയ്തു. അക്കാലത്താണ് നാരായണന് നായര്‍ അമ്മാളുവിനെ പരിണയിച്ചത്.
പുതുക്കാട് പാലപ്പിള്ളി എസ്റ്റേറ്റ്
കൂടല്ലൂരില്‍ നിന്ന് സുമാര്‍ 70. കി.മീ. ദൂരം കാണും പുതുക്കാട്ടേക്ക്. നാരായണന്‍നായര്‍ പുതുക്കാട് പാലപ്പിള്ളി എസ്റ്റേറ്റില്‍ ക്ലാര്‍ക്കായി ചേര്‍ന്നു. ഇക്കാലത്താണ് അമ്മാളു സാഹസികയാത്രയ്ക്ക് തുടക്കം കുറിച്ചത്.
അമ്മാളു പുലരും മുമ്പ് കൂടല്ലൂരി ല്‍നിന്ന് പുറപ്പെട്ടു. 70 കി.മീ നടക്കണം. വാഹനങ്ങളൊന്നും ഇല്ല. നടന്നേ പറ്റൂ. തൃശ്ശൂര്‍ വഴി നടന്ന് പാലപ്പിള്ളി എസ്റ്റേറ്റില്‍ എത്തുമ്പോള്‍ രാത്രിയാകും. കൂടെ ആങ്ങളപ്പയ്യഌണ്ടാവും. ഇത്രയും ദൂരം നടന്നുചെന്നാണ് അമ്മാളു ഭര്ത്യസന്നിധിയില് എത്തിയിരുന്നതു ഇന്ന് അത് ആലോചി ക്കാന്‍ പോലുമാവാത്ത കാര്യമാണ്.
പുന്നയൂര്‍കുളത്ത് ഭര്‍തൃഗൃഹത്തില്‍ അമ്മാളു അധികനാള്‍ നിന്നിട്ടില്ല. നാരായണന്‍നായര്‍ക്ക് അത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല. അമ്മാളു ഗര്‍ഭിണിയായിരിക്കെയാണ് നാരായണന്‍നായര്‍ സിലോണിലേക്ക് പോയത്. അവിടെ തലശ്ശേരിക്കാരനായ ടി. പി. കുഞ്ഞുമൂ യുടെ കമ്പനിയില്‍ മാനേജരായി ചേര്‍ന്നു.
അതിനിടയില്‍ അമ്മാളു പ്രസവിച്ചു. ഗോവിന്ദന്. സീമന്തപുത്രനെ ലാളിച്ച് വര്‍ഷമൊന്ന് തള്ളിനീക്കിയ അമ്മാളുവിന് ഒരുദിവസം ഭര്‍ത്താവിന്റെ സന്ദേശം കിട്ടി. കുഞ്ഞിനേയും എടുത്ത് ഉടനെ പുറപ്പെടണമെന്നായിരുന്നു സന്ദേശം. നാരായ ണന്‍നായര്‍ ധഌഷ്ക്കോടി മണ്ഡപം ക്യാമ്പില്‍ കാത്തുനില്ക്കാമെന്നും അറിയിച്ചിരുന്നു. സാഹസികത അമ്മാളുവിന്റെ കൂടപ്പിറപ്പാണല്ലോ.
പുതുക്കാട്ടേക്ക് നടന്നുപോയ അഌഭവമുണ്ട്. വരുന്നതുവരട്ടെ എന്ന് നിനച്ച് അമ്മാളു പുറപ്പെട്ടു. പൈതലിനെ തോളിലിട്ട് 16 കാരനായ ആങ്ങളപ്പയ്യനെ കൂട്ടിയാണ് യാത്ര. അപാരധൈര്യംകണ്ട് നാട്ടുകാര്‍ അഗ്ഗുതം കൂറി. അന്ന് തീവണ്ടിയാത്ര ആലോചിക്കുമ്പോള്‍ തന്നെ കിടിലം കൊള്ളണം. യാത്രക്കാരെ കവര്‍ച്ച ചെയ്യുന്ന കൊള്ളക്കാരുടെ കാലമാണെന്നോര്‍ക്കണം ഏതായാലും അതൊരു സാഹസിക യാത്രയായിരുന്നു.
ധഌഷ്ക്കോടി മണ്ഡപം ക്യാമ്പില്‍ വെച്ചാണ് നാരായണന്‍നായര്‍ പ്രഥമപുത്രനെ കാണുന്നത്.
സിലോണ്‍
ഭര്‍ത്താവിനൊപ്പം അമ്മാളു സിലോണില്‍ കുടുംബജീവിതം ആരംഭിച്ചു. ഗോവിന്ദനെ തമിഴ് സ്കൂളില്‍ ചേര്‍ത്തു. കൂടല്ലൂരില്‍ ജനിച്ചുവളര്‍ന്ന അമ്മാളുവിന് സിലോണ്‍ ജീവിതവും തമിഴ്പേച്ചും സഹിക്കാനാവുമായിരുന്നില്ല. മകന്റെ തമിഴ്പേച്ച് കേട്ട് അമ്മാളു ഭയന്നു. ഇക്കാലത്ത് ഗോവിന്ദന് അഞ്ചുവയസ്സായപ്പോള്‍ അമ്മാളു ബാലനെ പ്രസവിച്ചു.
കൂടല്ലൂരും താന്നിക്കുന്നും പുഴയും പാടവും ഇടവഴിയുമെല്ലാം അമ്മാളുവിന്റെ മനസ്സില്‍ പച്ചപിടിച്ചു നിന്നിരുന്നു. തന്റെ പൊന്നോമനമക്കള്‍ തമിഴനമാരായി വളരുകയാണെന്ന വിചാരം ആ അമ്മയെ വല്ലാതെ വേദനിപ്പിച്ചു.
1928ല്‍ രണ്ടുമക്കളേയും കൂട്ടി അവര്‍ സിലോണ്‍ വിട്ടു. മക്കളെ മലയാളികളാക്കി വളര്ത്താഌള്ള ഉല്‍ക്കടലമായ അഭിനിവേശം ഇല്ലായിരുന്നുവെങ്കില്‍ മലയാളസാഹിത്യം എത്രമേല്‍ ദരിദ്രമാകുമായിരുന്നില്ല? തന്റെ സുഖവും സന്തോഷവും മാത്രം ഇച്ഛിച്ചിരുന്നുവെങ്കില്‍ അമ്മാളു സിലോണില്‍ തന്നെ തങ്ങുമായിരുന്നുവള്ളൂ ! അങ്ങിനെ സംഭവിച്ചിരുന്നുവെങ്കില്‍ കൂടല്ലൂരും, തെക്കെപ്പാട്ട് തറവാടും എം.ടി.യുമെല്ലാം അറിയപ്പെടാത്ത ഏതോ ഗ്രഹത്തിലകപ്പെടുമായിരുന്നു.
വീണ്ടും കൂടല്ലൂരില്‍.. ഫ്ളാഷ് ബാക്ക്
താന്നിക്കുന്നിന്റെ ചരിവിലുള്ള ഒരു മണ്‍കുടിലിലാണ് അമ്മയും മക്കളും താമസിച്ചത്. സുഭിക്ഷമായ സിലോണ്‍ ജീവിതത്തില്‍ നിന്ന് വിരുദ്ധമായിരുന്നു കാര്യങ്ങളുടെ കിടപ്പ്. ചാക്കരിക്കഞ്ഞി കുടിച്ചാണ് കുട്ടികള്‍ വളര്‍ന്നത്. വളരെ ദാരിദ്യ്രം നിറഞ്ഞ ഒരു കാലഘട്ടമാണ് പിന്നിട്ടത്. എങ്കിലും ഗോവിന്ദനെ വീട്ടിലിരുത്തി മലയാളം പഠിപ്പിക്കാന്‍ കിഴക്കേപ്പാട്ട് ശങ്കരന്‍നായരെ നിയോഗിച്ചു.
ഒരു വര്‍ഷം കൊണ്ട് ഗോവിന്ദന് മലയാളം നന്നായി പഠിച്ചു. തുടര്‍ന്ന് ആറ് നാഴിക ദൂരെയുള്ള കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ ഫസ്റ്റ് ഫോമില്‍ ഗോവിന്ദനെ ചേര്‍ത്തു. മലമക്കാവ് ഡിസ്ട്രിക് ബോഡ് എലിമെന്ററി സ്കൂളില്‍ ബാലനേയും ചേര്‍ത്തു.
സിലോണില്‍ നിന്ന് നാരായണന്‍നായര്‍ അയക്കുന്ന തുകകൊണ്ടാണ് നാളുന്തിയി രുന്നത്. വീട്ടില്‍ ഏഴുപേരുണ്ടായിരുന്നു. അമ്മാളു, ഗോവിന്ദന്, ബാലന്, അമ്മാളുവിന്റെ അച്ഛഌം അമ്മയും രണ്ടനിയന്മാരും, പിന്നെ ആശ്രിതര്‍ വേറെയും! വളരെ അരിഷ്ഠിച്ചു കഴിഞ്ഞു പോന്ന അക്കാലഘട്ടം. എം.ടി..യുടെ ജന നത്തിഌം മുമ്പായിരുന്നു. പിന്നീടാണ് അഞ്ചുവയസ്സിന്റെ അകലമിട്ട് നാരായണഌം വാസുവും ജനിച്ചത്.
തെക്കെപ്പാട്ട് തറവാട്ടിലെ പൂമുഖം
വാസു കൂടല്ലൂരില്‍ വന്നാല്‍ തറവാട്ടില്‍ വരും. ഇവിടുന്നാണ് ഊണുകഴിക്കുക പതിവ്. ചിലപ്പോള്‍ അശ്വതിയിലേക്ക് ഊണ് കൊടുത്തുവിടും.
മൂത്തജ്യേഷ്ഠന്‍ ഗോവിന്ദന്മാഷ് അടിയുറച്ച ഗാന്ധിയനായിരുന്നു.
1967ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചത് ഗോവിന്ദന്മാഷ്ക്കായിരുന്നു. എസ്.എസ്.എല്‍.സി.യിലും ബി. എ യിലും റാങ്ക് നേടിയിട്ടുണ്ട്. മദ്രാസും, ആന്ധ്രയും, മലാറും ഉള്‍പ്പെടുന്ന പഴയ മദിരാശി സംസ്ഥാനത്തില്‍ പി.എസ്.സി പരീക്ഷയിലും അദ്ദേഹം റാങ്ക് നേടിയിട്ടു ണ്ട്.
1943ല്‍ മദിരാശി സെക്രട്ടറിയേറ്റില്‍ യി.ഡി ക്ലാര്‍ക്കായി ജോലി ലഭിച്ചതാണ്. പക്ഷേ, നിര്ഭാഗ്യംകൊണ്ടത് നഷ്ടപ്പെട്ടു. ഗോവിμന് കോണ്‍ഗ്രസു പ്രവര്‍ത്തകനാണെന്നു സി.ഐ.ഡി. റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജോലി നഷ്ടപ്പെട്ടത്.
ചീഫ് സെക്രട്ടറിയുടെ പദവിവരെ എത്തേണ്ടതായിരുന്നു. ജോലിയിലുണ്ടായിരുന്നെങ്കില്‍! പിന്നീട് മദ്രാസില്‍ ബാച്ച്ലര് ഓഫ് ടീച്ചിംഗിന് ചേര്‍ന്നു. തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലുള്ള നിരവധി ഹൈസ്കൂളുകളില്‍ അധ്യാപകവൃത്തി ചെയ്തു.
ഒടുവില്‍ കുമരനെല്ലൂര്‍ ഹൈസ്കൂളി ല്‍ നിന്നാണ് അടുത്തൂണ്‍ പറ്റിയത്. ഭാര്യയും അഞ്ചുമക്കളുമുണ്ട്.് തെക്കേപ്പാട്ടിലെ കാരണവരായി ഗോവിന്ദന് മാഷ് പൂര്വ്വസ്മൃതികള് അയവിറക്കി ഏറെക്കാലം ജീവിച്ചു.
പത്തായപ്പുര
തറവാടിനോട് ചേര്‍ന്ന് തെക്കുഭാഗത്താണ് എം.ടി.എന്‍ നായര്‍ എന്ന നാരായണന്‍നായര്‍ താമസിച്ചിരുന്നത്. പഴയ പത്തായപ്പുരയുടെ സ്ഥാനത്താണിത് പണിതിട്ടുള്ളത്. അറുപത്തഞ്ചുകാരനായ എം.ടി.എന്‍ നായര്‍ എം.ടി.യുടെ നേരെ മൂത്ത ജ്യേഷ്ഠനാണ്. ആദ്യകാലത്ത് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. നിരവധി കഥകളും രചിച്ചിട്ടുണ്ട്. .1945 ലാണ്. കവിതകള്‍ എഴുതാന്‍ തുടങ്ങിയത്.
യോഗക്ഷേമം, ജയകേരളം, മംഗളോദയം, ചμി്രക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ് കഥകള്‍ വന്നിട്ടുള്ളത്.
31 വര്‍ഷം റെയില്‍വേയില്‍ ജോലിചെയ്തു. ഒടുവില്‍ കമ്യേഷ്യല് കണ്‍ട്രാളര്‍ പദവിയില്‍നിന്നാണ് വിരമി ച്ചത്. ഇപ്പോള്‍ അന്യാഭാഷാ ഗ്രമ്ലങ്ങള് വിവര്‍ത്തനം നടത്തി പാലക്കാട് താമസിക്കുന്നു.
കവാബാത്തയുടെ ഹിമഭൂമി, സാര്‍ത്രയുടെ എറോസ്റ്റ് റാറ്റസ്, ജെ. കൃഷ്ണമൂര്‍ത്തിയുടെ അറിഞ്ഞതില്‍ നിന്നുള്ള മോചനം, ജീവിതത്തിന്റെ ദാര്‍ശനികത, കാഫ്ക്കയുടെ മെറ്റമോര്‍ഫസിസ്, ലോകകഥ, തുടങ്ങിയവയാണ് മൊഴിമാറ്റം ചെയ്യപ്പെട്ടെ ഗ്രന്ഥങ്ങള്‍.
ഉദ്യാഗസ്ഥരായ രണ്ട് പെണ്മക്കളുണ്ട്.
ബാലേട്ടന് പുഴക്കഭിമുഖമാണ് എം.ടി.ബി നായരുടെ വീട്. പുന്നയൂര്‍ക്കുളത്ത് നിന്ന് അച്ഛന്റെ ഓഹരിവിറ്റുകിട്ടിയ തുകകൊണ്ട് ഒരേക്രനിലം വാങ്ങിയാണ് വീട് പണിതത്. ഇതില്‍നിന്നാണ് അശ്വതി പണിയാന്‍ മുപ്പത് സെന്റ് സ്ഥലം നല്‍കിയത്.
എം.ടി.ബി. നായര്‍ എന്ന ബാലേട്ടന് കോഴിക്കോട് സാമൂതിരി കോളേജിലെ പഠനത്തിഌശേഷം 1945ല്‍ റെയില്‍വേയില്‍ ക്ലാര്‍ക്കായി ജോലി കിട്ടി.
രണ്ടുവര്‍ഷം കൊണ്ടുതന്നെ ബാലേട്ടന് ജോലി മടുത്തു. പിന്നീട് കോഴിക്കോട് നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ദിനപ്രഭയില്‍ രണ്ടുവര്‍ഷം സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. അന്ന് തിക്കോടിയഌം കൂടെയുണ്ടായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞതും പത്രം നിന്നു.
1950 ല്‍ തൃശ്ശൂര്‍ എക്സ്പ്രസ്സില്‍ ആറ് മാസത്തോളം സബ്എഡിറ്ററായി. എ. പി.പി നമ്പ്യാര്‍ അവധിയെടുത്ത കാലത്താണിത്.
ജേര്‍ണ്ണലിസം കൊണ്ട് ജീവിക്കാനാവില്ലെന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ പ്രവേശിച്ചു. 32 വര്‍ഷം പ്രസ്തുത കമ്പനിയെ സേവിച്ചു. ഇക്കാലത്ത് കേരളത്തിനു പുറത്തും സഞ്ചരിച്ചു.
ആദ്യകാലത്ത് ധാരാളം കഥകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയിലാണ് കൂടുതല്‍ കമ്പം. എം.ടി.ബി നായരുടെ രണ്ട് സീരിയലുകള്‍ ദൂരദര്ശന് സംപ്രക്ഷണം ചെയ്തിട്ടുണ്ട്.
എം.ടി.ബി. നായര്‍ക്ക് നാലു പെണ്മ ക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. മകന് മധു തെക്കേപ്പാട്ട് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്. ബാലേട്ടന് മരണപ്പെട്ടെ ശേഷം ഇവിടെ സμര്‍ശകരുടെ ബാഹുല്യം കണ്ടിട്ടില്ല.
വാസുവിന്റെ പൂര്‍വ്വകഥ
ഫ്ളാഷ് ബാക്ക്.
1933 ലാണ് അമ്മാളുക്കുട്ടി നാലാമത്തെ മകനെ പ്രസവിച്ചത്. മൂന്നാണ്മ ക്കള്ക്കുശേഷം നാലാം പേറ് പെണ്ണാവണമെന്നു അമ്മാളു ആഗ്രഹിച്ചുകാണും.
നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഞങ്ങള്‍ നാലാണ്മക്കളാണ്. സഹോദരിമാര്‍ ആരുമില്ല. പാറുവമ്മയുടെ അഭിപ്രായത്തില്‍ അതാണ് അമ്മയുടെ ഏറ്റവും വലിയ സുകൃതം……. ഒരു പെണ്‍കുട്ടി ഉണ്ടാവാന്‍ അമ്മയും അച്ഛഌം ആഗ്രഹിച്ചിരുന്നു.
മൂന്നാണ്മക്കള്ക്ക് ശേഷം അമ്മ ഗര്‍ഭിണിയായപ്പോള്‍ കണിയാര് പറഞ്ഞു. ഇത് പെണ്‍കുട്ടിതന്നെ.
എല്ലാവര്ക്കും സന്തോഷമായി. ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളുമില്ല. പക്ഷേ, പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒരു ചാവാളിച്ചെറുക്കന്‍ ഭൂജാതനായി. വിനയ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ… ആ നിര്ഭാഗ്യവാന് ഞാനാണ്.
ഒരു മകളുടെ സ്ഥാനത്ത് വന്നുപിറന്നതു കൊണ്ടായിരിക്കാം അമ്മയുടെ വക ധാരാളം അടി വന്നുചേരാറുണ്ട്. ഏട്ടന്മാരും ഇടക്കെല്ലാം ദ്രാഹിക്കും. തനിച്ചിരിക്കുമ്പോള്‍ എന്റെ ദുരവസ്ഥയെ പറ്റി ഞാനോര്‍ത്തുപോവും.
ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരു പഴയതാളാണ് ഈ കഥയെന്ന് എം. ടി. ഇതില്‍ എഴുതിയിട്ടുണ്ട്. കുടുക്കുകള്‍ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയില്‍കുടുക്കി നിര്‍ത്തിയാണ് വാസു എന്ന കഥാപാത്രം നടക്കുന്നത്. പത്തോ പതിനൊന്നോ വയ ാണവന്. അമ്മാളു അമ്മയുടെ മകന് വാസു വല്ലാത്ത വികൃതിയും വലിയ വാശിക്കാരഌമായിരുന്നു. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കും. ഒടുവില്‍ കരച്ചില് നിര്‍ത്താന്‍ ഒരു വഴി കണ്ടു പിടിച്ചു. വാസുവിന്റെ കൈപിടിച്ച് ബാലേ ട്ടന് പുഴയില്‍ ചെന്നിരിക്കും.
പുഴകണ്ട് അവന് ശാന്തനാകും.
പിന്നെ വാശിയോ ശാഠ്യമോ ഒന്നും ഉണ്ടാവില്ല.
പുഴയിലെ ഓളങ്ങള്‍ നോക്കി ഏറെ നേരം അവനിരിയ്ക്കും . പിന്നെ തിരിച്ചു പോരും. പലപ്പോഴും ഇതായിരുന്നു പതിവ്.
മൂന്നാം വയസ്സിലാണ് വാസുവിനെ എഴുത്തിനിരുത്തിയത്. കോപ്പന് മാഷ് നടത്തി യിരുന്ന സ്വകാര്യവിദ്യാലയത്തിലാണ് ആദ്യാക്ഷരങ്ങള്‍ പഠിച്ചത്.
അവിടെ മൂന്ന് ക്ലാസാണ് ആകെ ഉണ്ടായിരുന്നത്. രണ്ടുവര്‍ഷം കൊണ്ട് മൂന്നാം ക്ലാസ് വരെയുള്ള പാഠങ്ങള്‍ പഠിച്ചു.
അഞ്ചാം വയസ്സില്‍ മലമക്കാവ് എലിമെന്ററി സ്കൂളില്‍ ചേര്‍ത്തു. ഏഴാം വയസ്സില്‍ അഞ്ചാംതരം വരെയുള്ള എല്ലാ പാഠങ്ങളും പഠിച്ചുതീര്‍ത്തു. അവന് അസാമാന്യ ബുദ്ധിയായിരുന്നു.
എട്ടാം വയസ്സില്‍ കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ ഫസ്റ്റ്ഫോമില്‍ ചേര്‍ന്നു. 14-ആം വയസ്സില്‍ എസ്. എസ്. എല്‍.സി പാസ്സായി. മിടുക്കനായ വിദ്യാര്‍ത്ഥി എന്ന പരിഗണനയില്‍ എല്ലാവര്‍ഷവും സ്റ്റൈപ്പന്റും കിട്ടിയിരുന്നു.
പ്രമറി ക്ലാസില്‍ ഡബിള്‍ പ്രമോഷനും ഫസ്റ്റ്ഫോം തൊട്ട് സ്റ്റൈപ്പന്റും നേടിയ വാസുവിന് രണ്ടുവര്‍ഷം ഉഴപ്പി നടക്കേണ്ടിവന്നു.
14-ആം വയസ്സില്‍ എസ്.എസ്.എല്‍.സി. പാസ്സായെങ്കിലും കോളേജില്‍ ചേരാന്‍ 16 തികയണമായിരുന്നു.
ഇക്കാലത്താണ് സാഹിത്യകൃതികളുമായി വാസു സഹവാസത്തിലായത്. അതിഌ മുമ്പുതന്നെ ഏട്ടന്മാരുടെ കഥകളും കവിതകളും അച്ചടിച്ചുവന്നിരുന്നതും വാസുവിനെ പ്രചോദിപ്പിച്ചുകാണണം.
അഞ്ച് നാഴിക ദൂരെയാണ് വായനശാല. ആനക്കര ഗോവിന്ദകൃഷ്ണാലയം വായനശാലയില്‍ ധാരാളം ഗ്രമ്ലശേഖരമുണ്ടായിരുന്നു. എല്ലാ ആഌകാലികങ്ങളും അവിടെ എത്തിയിരുന്നു.
ഉച്ചയൂണ് കഴിഞ്ഞാല്‍ ഒരു നടത്തമാണ്. സന്ധ്യവരെ അവിടെ കൂടും. ഇക്കാലത്താണ് അച്ഛന് സമ്പാദ്യവുമായി സിലോണില്‍ നിന്ന് വന്നതും തെക്കേപ്പാട് തറവാട് വിലക്കെടുത്തതും.
എഴുത്തിന്റെ വഴിയിലൂടെ
1947 ലാണ് തുടക്കം. ആദ്യമെഴുതിയത് ലേഖനമായിരുന്നു. രത്നവ്യവസായത്തെ പറ്റിയാണ് എഴുതിയിരുന്നത്.
മദ്രാസില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ചിത്രകേരളം മാസികയിലായിരുന്ന വിഷുക്കൈനീട്ടം എന്ന ആദ്യകഥ അച്ചടിച്ചുവന്നത്. ബാലേട്ടനാണ് ഈ കഥയ്ക്ക് ഇല്ലസ്ട്രഷന് വരച്ചിരുന്നത്.
പതിനാറ് തികഞ്ഞപ്പോള്‍ പാലക്കാട് വിക്ടോറിയയില്‍ ചേര്‍ന്ന് പഠിക്കുന്ന സമയത്താണ് രക്തം പുരണ്ട മണ്തരികള് എന്ന പ്രഥമ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്. ഇതിഌ മുന്‍കൈ എടുത്തത് സഹപാഠികളായിരുന്നു.
പിന്നീട് മാതൃഭൂമി നടത്തിയ ലോകകഥാ മത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ മലയാള വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കേന്ദ്ര ബിന്ദു
കഥകളിലേക്കു കടക്കാം. നിരവധി കഥകളില്‍ വാസുതന്നെയാണ് കേന്ദ്ര ബിന്ദു. ബാല്യകാലം ചിത്രീകരിക്കുന്ന കഥകളില്‍ കാല്പനികത തുളുമ്പിനില്ക്കുന്നു. അദ്ദേഹം കഥപറയുന്നില്ല. കഥ അഌഭവിΠിക്കുകയാണ്. ഹൃദയത്തോടാണ് കഥ സംവദിക്കുന്നത്. കഥാപാത്രങ്ങള്‍ നിലവിളിക്കുകയല്ല. തേങ്ങിക്കരയു കയാണ്. ഇത് ഒരു നീറുന്ന നൊമ്പരമായി മനസ്സില്‍ തങ്ങിനില്ക്കും.
തെറ്റും തിരുത്തും , പടക്കം, നിന്റെ ഓര്‍്മ്മക്ക്, എന്നീ കഥകളില്‍ കഥാനായകന് വാസുതന്നെയാണ്. നീലക്കടലാസിലെ വേണുവിനേയും ഌറുങ്ങുന്ന ശൃംഖലകളിലെ ശേഖരനേയും ഒരു പിറന്നാളിന്റെ ഓര്‍മ്മയിലെ കുഞ്ഞികൃഷ്ണനേയും ഓപ്പോളിലെ അപ്പുവിനെയും കണ്ടെടുത്തത് പൂര്‍വ്വബോധത്തിന്റെ സ്മരണയില്‍ നിന്നാവാതെ തരമില്ലല്ലോ.
ഇരുട്ടിന്റെ ആത്മാവ്
അകത്തുനിന്നും ഒരു കോലാഹലം ഉമ്മറത്തേക്ക് നീങ്ങിവരികയാണ്. ഭ്രാന്തന്! ഭ്രാന്തന്! വേലായുധന് പിന്നെ നിന്നില്ല. ചുണ്ടുകള്‍ നനച്ചപ്പോള്‍ ഉപ്പ്ചുവച്ചു. നെറ്റിയില്‍നിന്ന് ഒലിച്ചിറങ്ങിയ ചോരയാണ്. കാലിലെ ചങ്ങലക്കഷ്ണവും വലിച്ചുകൊണ്ട് വേലായുധന് പടിയിറങ്ങി. ശരീരം തളര്‍ന്നുവീഴാറായിരുന്നു. എങ്കിലും ഒരു ചുഴലിക്കാറ്റിന്റെ വേഗത്തില്‍ അവന് ഓടി.
ഓടി വരുന്നത് ഇരുട്ടിന്റെ ആളഹാവിലെ വേലായുധനാണ്. വാസുവിന് അന്ന് ഏഴോ, എട്ടോ ആണ് പ്രായം. അന്നാണ് വാസു വേലായുധനെ കണ്ടത്. ഭ്രാന്തന് വേലായുധന് വീട്ടില്‍ക്കയറിവന്ന രംഗം എം.ടി.യുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
വടക്കേവീട്ടില്‍ നിന്ന് രക്ഷപ്പെട്ടാണ് അവന് വന്നത്. കോലായിലേക്ക് അവന് കയറി. നിലവിളക്കിന്റെ വെളിച്ചത്തില്‍ വേലായുധനെ കണ്ടു. മാള്വേടത്തീ എനിക്കിത്തിരി ചോറ് തരൂ. അവന് അമ്മയോട് പറഞ്ഞു.
കുഞ്ഞുനാളില്‍ കണ്ട വേലായുധന് ഇരുട്ടിന്റെ ആളഹാവില് അനശ്വരനായത് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ്.
അതെഴുതുമ്പോള്‍ എം.ടിക്ക് ഇരുപത് വയസ്സ് കഴിഞ്ഞു കാണും. ഒരു വ്യാഴവട്ടക്കാലം മനസ്സില്‍ ജീവിച്ചതിഌ ശേഷമാണ് വേലായുധന് ഇരുട്ടിന്റെ ആത്മാവിലെ അനശ്വര കഥാപാത്രമായത് എന്നോര്‍ക്കുമ്പോള്‍ എം.ടി.യുടെ തപസ്യയുടെ ആഴം കാണാനാകും.
വെള്ളിനാണയം
എം.ടി., ബി.എസ്.സി.ക്ക് പഠിക്കുകയാണ്. അക്കാലത്താണ് അമ്മക്ക് ക്യാന്‍സര്‍ പിടിപെട്ടത്. അമ്മയെ ചികിത്സിക്കാന്‍ മദ്രാസിലേക്ക് കൊണ്ടുപോവുകയാണെന്ന് വാസുവിന് വിവരം കിട്ടി. വീട്ടിലെത്താന്‍ വാസു തുടിച്ചു. പക്ഷേ, പരീക്ഷയുടെ വാള്മുനയാണ് ശിരസ്സില്‍.
അമ്മയെ തീവണ്ടിയിലാണ് കൊണ്ടുപോകുന്നത്. വിവരമറിഞ്ഞ് വാസു ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി.
തീവണ്ടിയില്‍ അമ്മയുണ്ടായിരുന്നു. മകന് അമ്മയെ കണ്ടു. അമ്മ മകന്റെ ശിരസ്സില്‍ തലോടി. അത് അമ്മയുടെ അവസാനത്തെ അഌഗ്രഹമായിരുന്നുവെന്ന് കരുതിയില്ല. വണ്ടി ചൂളംവിളിച്ച് നീങ്ങാന്‍ തുടങ്ങും മുമ്പ് അമ്മ കോന്തല അഴിച്ച് ഒരു വെള്ളിനാണയമെടുത്തു. മകന്റെ കരം കവര്‍ന്ന് ഉള്ളംകയ്യില്‍ അത് വെച്ചുകൊടുത്തു. അതില്‍ അമ്മയുടെ സ്നേഹം മുഴുവഌം ഉണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വിടചെല്ലിയപ്പോള് അതൊടുക്കത്തെ കൂടിക്കാഴ്ചയാകുമെന്നും കരുതിയില്ല.
ആ വെള്ളിനാണയമാണ് സര്‍വ്വ ഐശ്വര്യങ്ങളുടേയും ഉറവിടമെന്ന് പറയാം. അതിഌശേഷം എം.ടി.ക്ക് പണവും പ്രശസ്തിയും പെരുകിക്കൊണ്ടിരുന്നു.
അമ്പത്തഞ്ചാം വയസ്സില്‍ അമ്മ മരണപ്പെടുമ്പോള്‍ വാസു ബി.എസ്.സി. പരീക്ഷ എഴുതുകയായിരുന്നു. അമ്മ മരിച്ച വിവരം വാസുവിനെ അറിയിച്ചില്ല. പരീക്ഷയ്ക്ക് വിഘ്നം വരാതിരിക്കാന്‍ വേണ്ടിയാണ് അറിയിക്കാതിരുന്നത്. പരീക്ഷ തീര്‍ന്നതും വാസുവിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു.
വാസു ബി.എസ്.സി പാസ്സായി. പാലക്കാട് എം.വി.ട്യൂട്ടോറിയലില് എം.ടി വാധ്യാരായി ചേര്‍ന്നു. നല്ല വാഗ്മിയായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം എം.ടി.യെ വളരെ ഇഷ്ടമായിരുന്നു.
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കളമൊന്നു മാറ്റിച്ചവിട്ടാന്‍ എം.ടിക്ക് മോഹമുണ്ടായി. അതിനെ തുടര്‍ന്ന് ഗ്രാമസേവകനായി തീരാഌള്ള പരിശീലനത്തിന് തളിപ്പറമ്പിലേക്ക് പോയി.
തളിപ്പറമ്പ്
ഗ്രാമസേവകനാകാഌള്ള പരിശീലന ക്കളരിയിലാണ് എം.ടി. ഇക്കാലം വളരെ ഹ്രസ്വമായിരുന്നു.ഇവിടെ രസകരമായ ഒരു സംഭവമുണ്ടായി.
എം.ടി. പണ്ടുമുതല്ക്കേ ബീഡിവലിക്കമ്പക്കാരനാണ്. ഇന്നും ചുണ്ടില്‍ എരിയുന്ന ബീഡികാണാം.ഒന്നില്‍നിന്ന് മറ്റൊന്ന് കത്തിച്ചുവലിക്കുന്ന കാലം. വലിയോടു വലി, മുറിയില്‍ പുകമയം.
പ്രിന്‍സിപ്പാളിന്റെ കണ്ണില്‍പ്പെടാന്‍ അധികം വൈകിയില്ല. ബീഡിവലിക്കാരനെ ഉടനെ പിടികൂടി. പ്രിന്‍സിപ്പാള്‍ കടുത്ത ഗാന്ധിയനാണ്. പോരാത്തിന് പുകവലി വിരുദ്ധഌം!
പിന്നത്തെ കഥ പറയാഌണ്ടോ? ഗ്രാമസേവകന് ആവാഌള്ള യുവാവ് ബീഡിസേവകനായി മാറുന്നത് പ്രിന്‍സിപ്പാള്‍ക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല. കയ്യോടെ പിടികൂടി ശാസിച്ചു നോക്കി. വീണ്ടും നോട്ടപ്പ്ള്ളിയായി. വീണ്ടും ശാസിച്ചു. പക്ഷേ വാസുവിന്റെ ബീഡി എരിഞ്ഞുകൊണ്ടിരുന്നു. മുറിയാകെ പുക നിറഞ്ഞുകൊണ്ടിരുന്നു.
ബീഡിവലി അത്രമേല്‍ പ്രിയപ്പെട്ടതായി രുന്നു. അതുപേക്ഷിച്ച് ഉദ്യോഗം വേണ്ടെന്ന് വാസു കരുതി. ഒരു മാസം കൊണ്ട് പരിശീലനം മതിയാക്കി വാസു മുങ്ങി! പിന്നെ പൊങ്ങിയത് പഴയ ലാവണത്തില്‍ തന്നെ. എം.ടി.ട്യൂട്ടോറിയലില് വീണ്ടും തിരിച്ചെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു ഉത്സവമായിരുന്നു.
പത്രാധിപര്‍
ട്യൂട്ടോറിയലില് വാധ്യാരായിരുന്ന കാലം. മാതൃഭൂമിയില്‍ ഒരു പരസ്യം കണ്ടു. സബ് എഡിറ്ററെ ആവശ്യമുണ്ട്. അപേക്ഷ അയച്ചു വൈകാതെ നിയമനം കിട്ടി എന്‍. വി.കൃഷ്ണവാര്യരുടെ കൂടെയായിരുന്നു എം.ടി യുടെ പ്രവര്‍ത്തനം.
പന്ത്രണ്ട് വര്‍ഷം സബ് എഡിറ്ററായി പ്രവര്ത്തിച്ചതിഌശേഷം മുഖ്യ പത്രാധിപരായി. ഇക്കാലത്താണ് നിര്‍മ്മാല്യം എന്ന സിനിമ സംവിധാനം ചെയ്തത്. അതിഌമുമ്പുതന്നെ മുറപ്പെണ്ണ്, നഗരമേ നന്ദി എന്നിവയും തിരശ്ശീലയില്‍ എത്തിയിരുന്നു. ഇതിനിടയില്‍ മാണിക്യക്കല്ല് (ബാല നോവല്‍) നാലുകെട്ട് അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി പ്രശസ്തിയുടെ ഗോപുരനടയില്‍ എത്തിക്കഴിഞ്ഞിരുന്നു.
രണ്ടാമൂഴം
1980-82 കാലം ശരിക്കും ഒരു രണ്ടാമൂഴക്കാരനായി പുനര്‍ജ്ജനിച്ച കാലമാണിത്. ഗുരുതരമായ കരള്‍രോഗം പിടിപെട്ട് മരണത്തിന്റെ വക്കിലെത്തി. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നുവന്ന മരണദൂതന് രണ്ടാമൂഴം നല്കി അഌഗ്രഹിച്ച് പിന്മാറി. ഇക്കാലത്താണ് രണ്ടാമൂഴം, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നിവ രചിച്ചത്. ഇന്ത്യയിലെ ഒരെഴുത്തുകാരഌം നേടാനാവാത്തത്രയും പണവും പ്രശസ്തിയും കൂടല്ലൂരിന്റെ കഥാകാരന് നേടിയിരുന്നു.
കോഴിക്കോട് സിതാരയില്‍ താമസി ക്കുന്ന എം.ടിക്ക് ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്. മൂത്തവള്‍ സിത്താര അമേരിക്കയിലാണ്. രണ്ടാമത്തെ മകള്‍ അശ്വതി. സഹധര്‍മ്മിണി സരസ്വതി കലാമണ്ഡലം നൃത്താധ്യാപികയായിരുന്നു. ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തിവരുന്നു. എം.ടിയുടെ അമ്മ മരിച്ച് പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ക്യാന്‍സര്‍ മൂലം അച്ഛഌം മരിച്ചു.
ആതമകഥ
എം.ടി.യുടെ എല്ലാകഥകളും കൂട്ടിവെ ച്ചാല്‍ അദ്ദേഹത്തിന്റെ ആതമകഥയായി. ഇക്കാര്യം എം.ടി തന്നെ പറഞ്ഞിട്ടുണ്ട്.
എന്റെ ദു:ഖങ്ങളും ആഹ്ലാദങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും എന്നെ കീഴടക്കുമ്പോള്‍ എനിക്കു എഴുതണം. എഴുതാതെ വയ്യ. എഴുതിയിട്ടില്ലെങ്കില്‍ എന്നോട് കാട്ടിയ നെറികേടായി ഏതോ അജ്ഞാതശബ്ദം എവിടെയിരുന്നോ അപലപിക്കുന്നത് നിശ്ശ്ദമായി ഞാന്‍ കേള്‍ക്കുന്നു.
എം.ടി.കേള്‍ക്കുന്ന അജ്ഞാതശബ്ദം തീര്‍ച്ചയായും കൂടല്ലൂരിന്റേതാണ്. ഇവി ടുത്തെ മഌഷ്യരുടെ കണ്ണീരും പുഞ്ചിരിയും അദ്ദേഹം കാണുന്നു. നിളയുടെ തെളിനീരും ഉള്‍പ്പുളകവും എം.ടി. അറിയുന്നു. അതുകൊണ്ട് എം.ടി ക്ക് എഴുതാതെ വയ്യ.
അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭനിമിഷങ്ങള്‍ക്കുവേണ്ടി, സ്വാതന്ത്യ്രത്തിഌ വേണ്ടി എഴുതുന്ന എം.ടി ക്ക് ആ സ്വാതന്ത്യ്രമാണ് അസ്തിത്വമായിട്ടുള്ളത്. അതില്ലെങ്കില്‍ എം.ടി. കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാവുമാ യിരുന്നു.
ഈ സ്വാതന്ത്യ്രവും അസ്തിത്വവും എം.ടി.ക്ക് നല്‍കിയത് കൂടല്ലൂരാണ്. എം.ടി കൂടല്ലൂരിനോട് കടപ്പെട്ടിരിക്കുന്നതുപോലെ മലയാള സാഹിത്യവും കൂടല്ലൂരിനോട് കടപ്പെട്ടിരിക്കുന്നു.
Recent Comments